Pages

Friday, May 11, 2012

കവിതാഡയറി

42
ശ്മശാനത്തില്‍ കത്തുന്ന ചിതക്കരികിലിരുന്ന്
ബന്ധുക്കള്‍ കരഞ്ഞുവിളിക്കെ
ആ വഴി വന്ന മൂന്നുപേരില്‍
ഒന്നാമന്‍ പറഞ്ഞു:
ചിതയായാല്‍ ഇങ്ങനെ കത്തണം
അതാണതിന്റെ ഭംഗി.
രണ്ടാമന്‍ പറഞ്ഞു:
പണ്ട് ഹനുമാന്‍ ലങ്ക കത്തിച്ചിരുന്നു
അന്നാ നഗരം എങ്ങനെ ആളിക്കത്തിയിരിക്കും!
മൂന്നാമന്‍ പറഞ്ഞു:
എന്റെ വയറ് കിടന്ന് കത്തുകയാണ്
നമുക്ക് പോയി ബീഫും പൊറോട്ടയും അടിക്കാം.
അവര്‍ തിരിച്ചു നടക്കാന്‍ തുടങ്ങി
അവരെ പിന്തുടര്‍ന്ന രണ്ട് കുട്ടികളിലൊരാള്‍
അപരനോട് പറഞ്ഞു:
വാ,നോക്കാം ഇവര്‍ ഏത് പാര്‍ട്ടി ആപ്പീസിലാണ് ചെന്നുകയറുന്നതെന്ന്.
11-5-2012








.

No comments:

Post a Comment