Pages

Saturday, January 24, 2015

അവനവനിലേക്ക് ചുരുങ്ങുമ്പോൾ

അവനവനിലേക്ക് ചുരുങ്ങുന്ന എഴുത്ത് അതിന്റെ വൈകാരികോർജ്ജം കൊണ്ട് പ്രത്യേകമായ ഭാവതീവ്രത കൈവരിച്ചേക്കാം.ഞാനും ചിലപ്പോഴൊക്കെ അങ്ങനെ എഴുതിപ്പോയിട്ടുണ്ടെങ്കിലും അത് നല്ല എഴുത്തല്ല എന്ന തിരിച്ചറിവിലാണ് ഏറ്റവും ഒടുവിലായി  എത്തിച്ചേർന്നിട്ടുള്ളത്.എഴുത്തിന്റെ ഉള്ളടക്കത്തെ രൂപ്പെടുത്തുന്ന കഥാപാത്രങ്ങൾക്കും അവരുടെ ബഹുമുഖമായ പ്രശ്‌നങ്ങൾക്കും അനുഭവങ്ങൾക്കും എഴുത്ത് കീഴടങ്ങുന്ന അവസ്ഥ ഉണ്ടാവണം.ആ തരത്തിൽ കൃതി ആർജിക്കുന്ന അസാധാരണമായ ഊർജത്തോടും സൗന്ദര്യത്തോടും തോന്നുന്ന അടുപ്പത്തിന്റെ നിഴൽ മാത്രമായിരിക്കണം എഴുതിയ ആളോട് വായനക്കാർക്ക് തോന്നുന്ന മമത.ലോകസാഹിത്യത്തിലെ മഹത്തായ രചനകളെല്ലാം അത്തരത്തിലുള്ളവയാണ്.അതല്ലാതെ എഴുത്തുകാരന്റെ/എഴുത്തുകാരിയുടെ വേദനകളും നിരാശകളും വികാരമൂർച്ഛകളും മാത്രം ആവിഷ്‌ക്കരിക്കുന്ന രചനകളും എല്ലാ ഭാഷകളിലും എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്.വായനക്കാരിൽ പലരുടെയും പലവിധത്തിലുള്ള മന:സംഘർഷങ്ങൾക്ക് അവ താൽക്കാലികമായെങ്കിലും ശമനം വരുത്തിയിട്ടുമുണ്ടാവാം.അത്രയും നല്ലത് തന്നെ.എങ്കിലും ആ മട്ടിലുള്ള എഴുത്ത് ഏറെക്കുറെ അസഹ്യമായി അനുഭവപ്പെടുന്നു എന്നേ എന്നിലെ വായനക്കാരന് ഇപ്പോൾ പറയാനാവുകയുള്ളൂ.
24/1/2015

No comments:

Post a Comment