Pages

Wednesday, April 1, 2015

പുതുകവിതയെ കുറിച്ചുള്ള പല വിചാരങ്ങളിൽ ഒന്ന്

കടന്നു പോകുന്ന നിമിഷങ്ങളെ,മാഞ്ഞുപോകുന്ന കാഴ്ചകളെ,വന്നു മായുന്ന വിചാരങ്ങളെ അപ്പപ്പോൾ കവിതയിലേക്ക് കൊണ്ടുവരുന്നതിൽ പുതുകവികൾ കാണിക്കുന്ന ഉത്സാഹത്തിൽ പങ്കുചേരാൻ ഞാനും ശ്രമിക്കാറുണ്ട്.താൽക്കാലിക വിജയം ഉറപ്പാണ്.പക്ഷേ,മനസ്സിൽ ദിവസങ്ങളോളം തങ്ങിനിൽക്കുന്ന ഒരു വികാരവും/വിചാരവും അവശേഷിപ്പിക്കാതെ മറവിയിലേക്ക് ചായുന്നു അവയിൽ ഒട്ടുമിക്കതും എന്നത് പലപ്പോഴും ഉള്ളിൽ നിരാശയുടെ ഇരുൾ പരത്തുന്നു.ഇത് കവിതയെ കുറിച്ച് പണ്ടേ ഉള്ളിൽ ഉറച്ചുപോയ ധാരണകളുടെ വാശിപിടുത്തം കൊണ്ടാണെന്ന് സ്വയം കുറ്റപ്പെടുത്താറുണ്ട്.പക്ഷേ,അവിടെ അവസാനിപ്പിക്കുന്നത് ശരിയല്ലെന്നാണ് തോന്നുന്നത്.ഏത് അനുഭവത്തെയും ഒരേ ലാഘവബുദ്ധിയോടെ സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും നിർബന്ധിക്കുകയുമൊക്കെ ചെയ്യുന്ന പുതിയ ലോകാവസ്ഥയുടെ പക്ഷത്ത് ഉത്സാഹപൂർവം ചേർന്നു നിൽക്കുന്നതിലപ്പുറം ഈ കവികൾ എന്താണ് ചെയ്യുന്നത്.?അവർ ആവിഷ്‌ക്കരിക്കുന്ന ഏറ്റവും കടുത്ത വിഹ്വലതകൾ പോലും ഈ ഉത്സാഹത്തിന്റെ നിഴലിൽ പെട്ടു പോകുന്നു.ഇത് കുറ്റമോ കുറവോ ആയി ചൂണ്ടിക്കാണിക്കുകയല്ല;വെറും വസ്തുതാ കഥനം മാത്രം.
1/4/2015

No comments:

Post a Comment