Pages

Monday, April 6, 2015

തോമസ് ട്രാൻസ്‌ട്രോമർ

"പന്തുന്നഹൃദയവുമായി കാട്ടിലൂടെ ഓടുന്ന
 ഒരു മത്സര ഓട്ടക്കാരൻ
കയ്യിലേന്തിയ വടക്കുനോക്കി യന്ത്രത്തിലെ                                      സൂചിപോലെയാണ് ഞാൻ."
ഇക്കഴിഞ്ഞ മാർച്ച് 26 ന് 83ാം വയസ്സിൽ അന്തരിച്ച നോബൽ സമ്മാനജേതാവായ വിഖ്യാതകവി ടോമസ് ട്രാന്‌സ്‌ട്രോമറുടെ  (Tomas Transtromer) 'വീട്ടിലേക്ക്' എന്ന കവിതയിലേതാണ് ഈ വരികൾ.
'ചരിത്രത്തെ കുറിച്ച് 'എന്ന കവിതയിൽ ട്രാൻസ്‌ട്രോമർ എഴുതി: "പുരോഗമനക്കാരും പിന്തിരിപ്പന്മാരും
ഒരസ്വസ്ഥ ദാമ്പത്യത്തിലെന്ന പോലെ
അന്യോന്യം പരുവപ്പെടുത്തിയും
പരസ്പരം ആശ്രയിച്ചും കഴിയുകയാണ്
അവരുടെ കുട്ടികളായ നാം
പക്ഷേ                                                                                                                                                   ഈ തടവ് തകർത്ത് രക്ഷപ്പെടണം
ഓരോ പ്രശ്‌നവും അതാതിന്റെ ഭാഷയിൽ നിലവിളിക്കുന്നു
സത്യം ചവുട്ടിയരക്കപ്പെട്ടിരിക്കുന്നിടത്തേക്ക്
ഒരു വേട്ടപ്പട്ടിയെ പോലെ പോവുക."                                                                              ഇനി
'കറുത്ത പോസ്റ്റ് കാർഡുകൾ' എന്ന കവിതയിലെ ഈ വരികൾ നോക്കുക:
ജീവിതത്തിന്റെ മധ്യഘട്ടത്തിൽ
"മരണം വന്ന് നിങ്ങളുടെ അളവെടുക്കുന്നു
ആ സന്ദർശനം മറവിയിലേക്ക് മായുന്നു
ജീവിതം മുന്നോട്ട് പോവുന്നു
പക്ഷേ,നിങ്ങളുടെ കുപ്പായം
നിശ്ശബ്ദതയിൽ തയ്ക്കപ്പെടുക തന്നെ ചെയ്യുന്നു."
ഒറ്റ വായനയിൽ ട്രാൻസ്‌ട്രോമറുടെ പല കവിതകളും വളരെ ലളിതമായി തോന്നാം.പക്ഷേ,അവയുടെ ആഴവും മുഴക്കവും അപാരമാണ്.. ഒരു ഇൻഡസ്ട്രിയൽ സൈക്കോളജിസ്റ്റെന്ന ജോലി നോക്കിയതിന്റെ അനുഭവങ്ങൾ മനസ്സിന്റെ ആഴങ്ങളിലെ സൂക്ഷ്മചലനങ്ങളെ ഏറ്റവും മിതവും സാന്ദ്രവുമായ വാക്കുകളിൽ കവിതയിലേക്ക് ആനയിക്കുന്നതിന് ട്രാൻസ്‌ട്രോമർക്ക് പ്രേരണയായിരുന്നിരിക്കാം.
ഡേവിഡ് #ോർ (David Orr) 2011 ഒക്‌ടോബർ 6 ന്റെ ന്യൂയോർക് ടൈംസിൽ എഴുതി: 'ലക്ഷണം തികഞ്ഞ ഒരു ട്രാന്‌സ്‌ട്രോമർ കവിത വിദഗ്ധലാളിത്യത്തിലുള്ള പരിശീലനമാണ്.അതിൽ താരതമ്യേന മിതവ്യയസ്വഭാവമുള്ള  ഭാഷ സ്തുത്യർഹമായ ആഴം കൈവരിക്കുന്നു.ഓരോ വാക്കും മില്ലീമീറ്ററിൽ അളന്നെടുത്തതു പോലെ നോന്നും.ഏകദേശം 60 കൊല്ലത്തിലധികം വരുന്ന കാവ്യജീവിതവൃത്തികൊണ്ട് അദ്ദേഹം ചെത്തിമിനുക്കിയെടുത്ത രചനകളുടെ മൊത്തം വലിപ്പം 200 പേജോളമേ വരൂ. സ്വീഡിഷ് അക്കാദമി സെക്രട്ടറി Peter Englund, പറഞ്ഞു:                             "ലോകവ്യാപകമായി അദ്ദേഹത്തിന് കൈവന്ന വിജയത്തിന്റെ രഹസ്യം ദൈനംദിന ജീവിതകാര്യങ്ങളെ കുറിച്ചാണ് അദ്ദേഹം എഴുതുന്നത് എന്നതു തന്നെയാണ്.ട്രാൻസ്‌ട്രോമറുടെ കവിതകളിൽ കാണുന്ന വാക്കുകളുടെ മിതവ്യയം മൊത്തം ഉൽപന്നത്തിന്റെ അളവിലും സ്പഷ്ടമാകു ന്നുണ്ട്.അദ്ദേഹത്തിന്റെ കൃതികളുടെ കാമ്പ് 220 പേജുള്ള ഒരു പോക്കറ്റ് ബുക്കിൽ ഉൾക്കൊള്ളാൻ മാത്രമേ ഉള്ളൂ."

No comments:

Post a Comment