Pages

Sunday, May 10, 2015

പിന്നെയും പിന്നെയും

ഉന്മാദവും കവിതയും തമ്മിലുള്ള ബന്ധം ഒരുപാട് ചർച്ച ചെയ്യപ്പെട്ടിട്ടു ള്ളതാണ്.പക്ഷേ,സത്യം എല്ലാവർക്കും അറിയാം.ഉന്മാദം കൊണ്ടു മാത്രം ഒരാളും കവിയാവില്ല.കവിതയിലേക്കുള്ള വഴി ഉന്മാദത്തിലൂടെ യല്ല.മനസ്സിന്റെ ,അല്ലെങ്കിൽ മസ്തിഷ്‌കത്തിന്റെ ഇനിയും പൂർണമായും വിശദീകരണം സാധ്യമായിട്ടില്ലാത്ത ചില പ്രത്യേക പ്രവർത്തനശേഷികളാണ് ഒരാളെ കവിയാക്കുന്നത്.കൂട്ടത്തിൽ കാലവും കവി ആർജ്ജിക്കുന്ന ലോകജ്ഞാനവുമെല്ലാം അവയുടെതായ ഇടപെടൽ നടത്തുന്നുണ്ട്.കവിതയുടെ മൂല്യനിർണയനത്തിന് വായനക്കാർ ആശ്രയിക്കുന്നത് സ്വന്തം ഭാവുകത്വത്തെയാണ്.ഭാവുകത്വത്തിന്റെ രൂപപ്പെടലിൽ ഓരോ വായനക്കാരന്റെയും/വായനക്കാരിയുടെയും സാഹിത്യ പരിചയം,ജീവിത പരിസരങ്ങൾ,രാഷ്ട്രീയബോധം എന്നിങ്ങനെ അനേകം സംഗതികൾ പ്രവർത്തിക്കുന്നുണ്ട്.എല്ലാവർക്കും എല്ലാ സാഹിത്യരചനകളും ഇഷ്ടപ്പെടാനാവില്ല.ഒരാളുടെ ഇഷ്ടം മറ്റൊരാളുടേതിനാക്കാൾ തികവുറ്റത്,വിശ്വസനീയം,ഉയർന്ന നിലവാരത്തിലുള്ളത് എന്നൊന്നും ഉറപ്പിച്ചു പറയാൻ ഒരു മാനദണ്ഡവുമില്ല.കാലത്തിലൂടെ സഞ്ചരിച്ച് ചില കൃതികൾ ഒരു ജനതയുടെ,അപൂർവം ചില കൃതികൾ ലോകജനതയുടെ തന്നെ മാനസികജീവിതത്തിന്റെ ഭാഗമായിത്തീരുന്നു.അല്ലാതുള്ളവ അൽപകാലം കഴിയുമ്പോൾ വിസ്മൃതമാവുന്നു.ഓരോ കാലത്തിന്റെയും ജനതയുടെയും മാനസികാവശ്യങ്ങളെ അഭിസംബോധന ചെയ്യാൻ പിന്നെയും പിന്നെയും പുതിയ കഥകളും കവിതകളും നാടകങ്ങളുമെല്ലാം ഉണ്ടായിക്കൊ
 ണ്ടേയി രിക്കുന്നു.

No comments:

Post a Comment