Pages

Saturday, April 29, 2017

അതാ ഇരിക്കുന്നു!

അലങ്കാരങ്ങൾക്കു വേണ്ടി അലഞ്ഞിരിക്കില്ല
പഴയ കാലകവികൾ
വാരിധി തന്നിൽ തിരമാലകളെന്ന പോലെയോ
വാനിൽ മേഘങ്ങളെന്ന പോലെയോ
കാട്ടരുവിക്കരയിൽ മൃഗങ്ങളെന്ന പോലെയോ
നാട്ടുമരക്കൊമ്പിൽ പറവകളെന്ന പോലെയോ
അവ വന്നുകൊണ്ടേയിരുന്നിരിക്കാം
കാലം മാറി
അലങ്കാരങ്ങൾ ആ വിധത്തിൽ വന്നു തുടങ്ങിയാൽ
അതോടെ കവിതയുടെ  കഥ കഴിയും
ഉപമയ്ക്കും ഉൽപ്രേക്ഷക്കും
ഒരുവിധത്തിലുള്ള ഉരുട്ടുകളികൾക്കും വഴങ്ങാത്ത
ഉള്ള് പൊള്ളിക്കുന്ന സത്യം കനൽപോലെ കണ്മുന്നിലുണ്ട്
അതിന് കവിതയിൽ ഇടം നൽകാനുളള ആത്മധൈര്യം
അത് കൈമോശം വന്നതിന്റെ ജാള്യതയുമായി
അതാ ഇരിക്കുന്നു അണ്ടി പോയ അണ്ണാനെപ്പോലെ
ഒരു പുതിയകാല കവി.




No comments:

Post a Comment